2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

the best fire walking in thuropathai Aman temple m,elaka

Hindu Temple fire walk festival

ദീപാബലി

പണ്ട് തമിഴകത്ത് പെരിയാര്‍ രാമസ്വാമി വിഗ്രഹങ്ങളെ വഴിയോരത്തിട്ട് തച്ചുടക്കുമായിരുന്നു.ഇന്ന് ആരെങ്കിലും അതിനു തുനിഞ്ഞാല്‍ തല തച്ചുടക്കപ്പെടും.എന്നാല്‍ ഭക്തര്‍ തന്നെ ഗണപതി വിഗ്രഹം പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ ചെയ്തിട്ട് അതിനെ അടുത്തുള്ള കടലില്‍ കൊണ്ട് തള്ളുന്നു.അതു മൂലമുണ്ടാകുന്ന പരിസ്തിതി പ്രശ്നങ്ങള്‍ അവരെ അലട്ടുന്നില്ല .
ഇന്നലെ ദീപാവലിയായിരുന്നുവല്ലോ.സന്ധ്യകഴിഞ്ഞ സമയത്ത് അന്തരീക്ഷമാകെ വിഷ പുക കൊണ്ടു നിറഞ്ഞു.ആഗോളതാപനം കുറയ്ക്കാനായി  കാര്‍ബണ്‍ പുത്തുവിടുന്ന“ തീകത്തിക്കല്‍ പരമാവധി കൂറക്കണമെന്ന “ആഹ്വാനം ഭക്തരുണ്ടോ ശ്രദ്ധിക്കാന്‍.എന്തുകോപ്രായവും ചെയ്തുകൂട്ടാനുള്ള ലൈസന്‍സാണല്ലോ ഭക്തിയിലൂടെ കൈവരുന്നത്.
അങ്ങനെ ഭക്തിമൂത്ത് കടലും വായുവും മലിനമാക്കപ്പെടുകയാണ്.ഓരോ ഉത്സവത്തിനും ആഘോഷത്തിനും വേണ്ടി എത്രമാത്രം കാര്‍ബണ്‍ ഡൈഓക്സയിടാണ് അനാവശ്യമായി അന്തരീക്ഷത്തില്‍ എത്തുന്നത്.ഒരു മതമേലാളനും ഇതിനെതിരെ ഇന്നുവരെ മിണ്ടിയിട്ടുണ്ടോ?ശബ്ദമലിനീകരണവും ഉത്സവവേളകളിലെ അപകട മരണങ്ങളും ആരെയും വേദനിപ്പിക്കുന്നതായി തോന്നുന്നില്ല,അവ അഭംഗുരം തുടരുകയും പ്രോത്സാഹിപ്പിക്കപ്പെടുകയുമാണല്ലോ.

2011, ഒക്‌ടോബർ 23, ഞായറാഴ്‌ച

പവ്വത്തില്‍ പിതാവും ക്രിസ്ത്യാനികളുടെ മക്കളും

‘ക്രിസ്ത്യാനികളുടെ കുട്ടികള്‍ ക്രിസ്ത്യാനിപള്ളികൂടത്തില്‍ പഠിച്ചാല്‍ മതി‘ഇത് സാക്ഷാല്‍ മാര്‍ പവ്വത്തില്‍ പിതാവിന്റെ ആഹ്വാനമാണ്.സര്‍ക്കാര്‍ സ്കൂളില്‍ ഇപ്പോള്‍ പിള്ളേരെ കിട്ടാത്ത അവസ്തയാണല്ലോ.പള്ളിയും പിതാക്കളും എന്തൊക്കെ പറഞ്ഞാലും നാട്ടിലെ ക്രിസ്ത്യാനികള്‍ പ്രായോഗിക വാദികളാണ്.കുട്ടികളില്ലാത്ത പിതാക്കള്‍ അതുള്ളവരെ അങ്ങനെകേറി ഉപദേശിച്ച് വര്‍ദ്ധിത ജനസംഖ്യക്കായി മോഹിക്കണ്ടായെന്ന് അവര്‍ സ്വ ജീവിതം കൊണ്ട് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.ക്രൈസ്തവജനസംഖ്യ 0.5ശതമാനം കണ്ട് കുറഞ്ഞിരിക്കുകയാണ് മലയാളക്കരയില്‍.വിദ്യാകച്ചവടം ചെയ്യുന്നവര്‍ക്ക് ഇത് സഹിക്കാന്‍ പറ്റുമോ,നാളെ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ ഗതികേട് ഇവര്‍ക്ക് വരുമോ എന്നവര്‍ പോടിക്കുന്നുവോ.അതുകൊണ്ടുകൂടീയാവാം പുത്രശൂന്യപിതാക്കള്‍ വനിതാകോഡ് ബില്ലിനെ ശക്തമായി എതിര്‍ക്കുന്നത്.

കുട്ടികള്‍ കൂടുതലായാല്‍ അവരെ വളര്‍ത്താനുള്ള ബുദ്ധിമുട്ട് ജനം നന്നേ മനസിലാക്കി കഴിഞ്ഞു.നിര്‍ബന്ധിത സിസ്സേറിയനുള്‍പ്പെടെയുള്ള പ്രസവച്ചിലവും ബുദ്ധിമുട്ടും കാര്യമക്കാതിരിക്കാന്‍ പറ്റുമോ.ക്രിസ്ത്യീയസ്കൂളായാലും ഹിഡന്‍ ഫീസുകള്‍ താങ്ങാവുത്തതിലധികമല്ലേ.അഡ്മിഷന് മന്ത്രിതലശിപാര്‍ഷവരെ വേണ്ടിവരും,കുട്ടിക്ക് പനിപിടിച്ഛാല്‍ മിഷണറി ആശുപത്രിയില്പോലും പതിനായിരത്തിനപ്പുറം ചിലവാകും.ജൂണിലെ സ്കൂള്‍തുറപ്പ് പോക്കറ്റ് കാലിയാക്കും.നല്ലഭവനവും അതില്‍ സകര്യമുള്ള മുറികളും അനേക ലക്ഷം ചിലവാക്കിയാലേ കിട്ടൂ.ഉന്നതപഠനം സ്വപ്നം കാണാനേ പറ്റൂ.ഇക്കണക്കിനുകാര്യങ്ങള്‍ നീങ്ങിയാല്‍ ജനം‘ നാം രണ്ട് നമുക്കൊന്ന്  ‘എന്നു തീരുമാനിക്കും.
മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുന്നതായി ,പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍,കണക്കുകള്‍ സൂചിപ്പിക്കുന്നു.എന്നാല്‍ ഇത് തുടര്‍ന്നുപോകാനുള്ള സാധ്യത കുറവാണ്.മുല്ലമാരും പാതിരികളും എന്തൊക്കെ ആഹ്വാനം ചെയ്താലും അത് ചെവികൊണ്ടാലത്തെ കഷ്ടത വിശ്വാസി ഇന്ന് തിരിച്ചറിയിന്നുണ്ട്.ആഡംഭര ജീവിതം നയിക്കുന്ന മതമേലാളന്മാരുടെ കുത്സ്തിതനീക്കങ്ങള്‍ മനസ്സിലാക്കാനുള്ള വിവേചനബുദ്ധി അവര്‍ നേടികൊണ്ടിരിക്കുന്നു . കടലോര മുക്കുവ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുറെ പാവങ്ങളെ കുറെ കാലത്തേക്കുകൂടി പറ്റിക്കാനായെന്നു വരും.

മതം അതിന്റെ ജനവിരുദ്ധനിലപാടുമായി മുന്നോട്ടു പോകുന്നത് അടുത്തതായി ചര്‍ച്ചചെയ്യാം....... തുടരും........


കാക്കയോ തത്തയോ


കള്ളം പറയാന്‍ രണ്ടും നിര്‍ബന്ധമില്ല. രണ്ടും കെട്ടതാകുന്നതാണ് കൂടുതല്‍ സൗകര്യം. തിരൂരങ്ങാടിയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ സാറിനെ ചില മുസ്‌ളിം ചെറുപ്പക്കാര്‍ പരിപാടി നടത്താന്‍ ക്ഷണിച്ചതും പരിപാടി പരാജയപ്പെട്ടതും ഞാന്‍ തുറന്ന് പറഞ്ഞ കാര്യമാണ്. അതിന് KYS മായി ബന്ധമില്ല. ഞങ്ങള്‍ യുക്തിവാദികള്‍ ഇല്ലാത്തത് ഉണ്ടെന്ന് പറയില്ല. സുബൈദ പറയുന്നതുപോലെ ആ പരിപാടി ആ സ്ഥലത്തെ യുക്തിവാദി പ്രവര്‍ത്തകര്‍ അറിഞ്ഞില്ലെങ്കില്‍ അതിര്‍ത്ഥം KYS ന് യാതൊരു പങ്കുമില്ലെന്നാണ്. പള്ളിക്കമ്മറ്റിയില്‍ ചോദ്യങ്ങളുണ്ടായതു കൊണ്ടാണ് പലരും പിന്‍വലിഞ്ഞതെന്ന് സംഘാടകര്‍ തന്നെ പറഞ്ഞതായാണ് അറിയാന്‍ കഴിഞ്ഞത്. DYFI, KYS, CPM എന്നീ സംഘടനകളിലെ ആരുമറിയാതെ 5000 രൂപ ചെലവഴിച്ച് പരിപാടി നടത്തിയാല്‍ പിന്നെ ആളു കൂടാത്തതില്‍ അത്ഭുതമില്ലല്ലോ. ഇവരെയൊക്കെ അറിയിച്ചിട്ടല്ലേ പരിപാടി നടത്തേണ്ടത്. എനിക്കാ സ്ഥലത്തിന്റെ പേര് ഇപ്പോഴും ശരിക്ക് അറിയില്ല.

തിരൂരങ്ങാടിയില്‍ പരിപാടി നടന്നില്ലെന്നത് ശരിയാണ്. എഴുതിയപ്പോള്‍ തെറ്റിപ്പോയി, പരപ്പനങ്ങാടിയാണ് ഞാനുദ്ദേശിച്ചത്. അവിടെയാണ് കലാനാഥന്‍ മാഷ് പങ്കെടുത്തത്. അതില്‍ 146 പ്രതിനിധികള്‍ രജസ്റ്ററില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതല്ലാതെയും പത്തിരുപത് പോരെങ്കിലും പങ്കെടുത്തിട്ടുണ്ടാവും. താങ്കള്‍ നൂറില്‍ താഴെ എന്നുപറഞ്ഞത് താങ്കള്‍ സ്ത്രീയാണെന്ന് അവകാശപ്പെടുന്നതിലും എത്രയോ മ്‌ളേച്ചമാണ് സുബൈദക്കാക്ക? ഞങ്ങള്‍ 147 എന്നുപറഞ്ഞാല്‍ 148 ഓ 146 അല്ല. അവിടെയുള്ള ബന്ധപ്പെട്ട KYS ഭാരവാഹിയെ വിളിച്ച് റെക്കോഡ് നോക്കി വെരിഫൈ ചെയ്തറിയിക്കാന്‍ പറഞ്ഞിട്ടാണ് ഞാനിത് എഴുതുന്നത്. കാരണം ഞാന്‍ ഈ പരിപാടിയിലൊന്നും പങ്കെടുത്തിട്ടില്ല. ജബ്ബാര്‍മാഷ് പങ്കെടുത്ത പരിപാടി പെരിന്തല്‍മണ്ണയിലും മലപ്പുറത്തും നിലമ്പൂരുമാണ് നടന്നത്. അവിടെയും സുബൈദ നുണപറഞ്ഞു.നുണപറച്ചില്‍ നിങ്ങളുടെ വിശ്വാസത്തിന്റെയും സ്വഭാവത്തിന്റെയും ഭാഗമാണല്ലോ.

സുബൈദ നിങ്ങള്‍ പച്ചക്കള്ളം പറയുകയാണ്. യുക്തിവാദി സംഘത്തിന്റെ സമ്മേളനത്തിലൊന്നും ആളുകള്‍ ഇരച്ചു കയറാറില്ലെന്ന് ഞാന്‍ പറഞ്ഞതല്ലേ. ഇരുപത്തഞ്ചില്‍ താഴെ ആളുകള്‍ പങ്കെടുത്ത യോഗത്തില്‍ കലാനാഥന്‍ മാഷ് പ്രസംഗിച്ചിട്ടുണ്ട്. ചിലപ്പോള്‍ അങ്ങനെയൊക്കെ വേണ്ടിവരും. അത്രയും ത്യാഗബോധമുള്ളവര്‍ ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്. പഴയ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനം പോലെയാണ് ഇന്ന് യുക്തിവാദമെന്ന് കൂട്ടിക്കൊള്ളു.

കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ 950 പ്രതിനിധികള്‍ പങ്കെടുത്തു. പ്രകടനത്തിലും പൊതുയോഗത്തിലും 5000 പേരെങ്കിലും പങ്കെടുത്തു. മത-രാഷ്ട്രീയ കക്ഷികളുമായി പാവം ഞങ്ങളെ കംപെയര്‍ ചെയ്യരുത്. ഈ വര്‍ഷം നടക്കുന്ന ജില്ലാ സമ്മേളനങ്ങളിലും നല്ല പ്രാതിനിധ്യമുണ്ട്.കായംകുളത്ത് ബസ്റ്റാന്റിന്റെ പരിസരത്ത് ഞാന്‍ അവതരിപ്പിച്ച ശാസ്ത്രമാജിക്ക് കാണാന്‍ നാനൂറില്‍പ്പരം ആളുകള്‍ കൂടി.പൊതുയോഗങ്ങളില്‍ ആളുകള്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കാനായി യോഗാവസാനം വരെ നില്‍ക്കുന്നു. സ്വയം സംഭാവന ചെയ്തും പുറത്ത് നിന്ന് ചെറിയ തോതില്‍ പിരിച്ചുമാണ് ഞങ്ങള്‍ ഈ പ്രവര്‍ത്തനമെല്ലാം നടത്തുന്നത്. ആള്‍ബലം കൊണ്ടല്ല ഞങ്ങള്‍ നിലനില്‍ക്കുന്നത്, പണക്കൊഴുപ്പുകൊണ്ടല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീ.ശ്രീ എന്ന ബ്‌ളോഗര്‍ സാറിന്റെ ബ്്‌ളോഗില്‍ പറഞ്ഞപോലെ ചവിട്ടിയരച്ചാലും ചന്ദനം മണക്കുന്ന ഒരു ദര്‍ശനത്തിന്റെ മികവിലാണ് ഞങ്ങള്‍ അതിജീവിച്ച് മുന്നോട്ട് കുതിക്കുന്നത്. രവിചന്ദ്രന്‍ സാറ് പങ്കെടുത്ത യോഗങ്ങളില്‍ 125-175 എന്നു പറഞ്ഞത് കൃത്യമായ കണക്കാണ്. ഇല്ലാത്തത് പറയുന്ന ശീലം യുക്തിവാദികള്‍ക്കില്ല. വെളിപാടിന്റെ അടിസ്ഥാനത്തിലല്ല യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ സംസാരിക്കുന്നത്.

രണ്ടായിരം രൂപ ചെലവെന്ന് പറഞ്ഞത് തിരുത്തി താങ്കള്‍ അയ്യായിരമാക്കി. നുണയന് നാണം വേണ്ടല്ലോ? ഏതോ ഒരു ഭാരവാഹി താങ്കളോട് പറഞ്ഞുവത്രെ. ഏത് ഭാരവാഹി? എന്തുപറഞ്ഞു? തെളിവെന്ത്? ചപഌച്ചിയല്ലേ സുബൈദ? കലനാഥന് ഇഷ്ടമല്ലെന്ന് മുസ്‌ളീം വര്‍ഗ്ഗീയവാദിയായ തങ്കളെങ്ങനെ അറിഞ്ഞു? മനസ്സു വായിച്ചോ? അതോ നേരിട്ടു പറഞ്ഞോ? കലാനാഥന്‍ KYS ന്റെ ദേശീയ സെക്രട്ടറിയാണെന്ന് താങ്കളെങ്ങനെ അറിഞ്ഞു? താങ്കളാണോ അപ്പോയിന്റ് ചെയ്തത്? അപ്പോള്‍പ്പിന്നെ കേരളത്തിലെ പ്രസിഡന്റ് ആരാണ്?

താങ്കളോട് പറഞ്ഞ ഭാരവാഹി മിടുക്കന്‍ തന്നെ. എന്നാല്‍ മറ്റൊരു ഭാരവാഹി എന്നോട് പറഞ്ഞത് താങ്കള്‍ സംഭവന കൊടുക്കുകയും പരിപാടിയില്‍ അടിമുടി പങ്കെടുക്കുകയും അവസാനം എന്തോ വിഡ്ഡി ചോദ്യം ചോദിച്ച് ഇളിഭ്യനാവുകയും ചെയ്തുവെന്നാണ്. മാതൃത്വം തുടിക്കുന്ന മഹനീയമായ സ്വന്തം മാറിടത്തില്‍ കൈവെച്ച് ആണയിട്ട് നിഷേധിക്കാമോ സുബൈദ?

ഏതു ഭാരവാഹിയെന്നല്ലേ? ഒരു ഭാരവാഹി എന്നു ഞാന്‍ പറയില്ല. ആദ്യം താങ്കളോട് സംസാരിച്ച ഭാരവാഹിയുടെ പേരും വിലാസവും നമ്പരും തരിക. വെരിഫൈ ചെയ്തിട്ട് ബാക്കി കാര്യം പറയാം. എന്നോട് സംസാരിച്ച ഭാരവാഹിയെ ഞാനും ഇപ്പോള്‍ മുഖവിലയ്ക്ക് എടുത്തിരിക്കുകയാണ്.

ജബ്ബാര്‍മാഷ് ഏഴാം കൂലിയാണെങ്കില്‍ സുബൈദ പതിനെട്ടാം കൂലിയാണ്. അങ്ങേരുടെ പ്രഷ്ഠത്ത് നില്‍ക്കുന്ന ഒരു രോമത്തിന്റെ വിലയില്ലാത്ത പൊങ്ങച്ചക്കാരനാണ് നിങ്ങള്‍. മാറിനിന്ന് മിടുക്കരെ ആക്ഷേപിച്ച് പോസ്റ്റിട്ട് ശ്രദ്ധ പിടിച്ചു പറ്റാതെ നിങ്ങളുടെ ഉസ്താദ് യേശുവിനെ തെറി പറഞ്ഞുനടക്കുന്ന അക്ബറിനോട് മാഷിനോട് നേരിട്ട് സംവാദം നടത്താന്‍ പറ.ചുണയുണ്ടങ്ങില്‍ മാഷിന്റെ ബ്ലോഗിലെ ഉത്തരം തേടി കിടക്കുന്ന പോസ്റ്റിനു മറുപടിപറ. പേടിത്തൂറികള്‍! തറവാട്ടില്‍ പിറന്നവനാണെങ്കില്‍ ഏതെങ്കിലും ഒരു ഇസ്ലാമിസ്റ്റിനോട് ജാബ്ബാര്‍ മാഷിനോട് സംവാദത്തിന് വരാന്‍ പറ.ഞാന്‍ നേരിട്ട് അക്ബറിനോട് ചോദിച്ച് പരാജയപ്പെട്ടതാണ്. കഴിയുമോ സുബൈദ? മുട്ടിടിക്കുന്നോ? വെറയ്ല്‍ തോന്നുന്നോ? എങ്കില്‍ ഇങ്ങനെ വിഷമിറക്കി കാലം കഴിച്ചോ സുബൈദതാത്തകാക്ക. നിങ്ങള്‍ക്ക് തീരെ കള്‍ച്ചറും വിവരവുമില്ലാത്തതിനാല്‍ മറുപടി പോസ്റ്റിടുന്നത് ഇവിടെ അവസാനിപ്പിക്കുകയാണ്. എനിക്ക് വേറെ പണിയുണ്ട്.