2014, ഫെബ്രുവരി 22, ശനിയാഴ്‌ച



  1. Ravi Chandran C
പേ പിടിച്ച ചങ്ങലകള്

(1)
സരൂപിയും അരൂപിയും വിരൂപിയുമായ എല്ലാ ദൈവവും ഫലത്തില്മനുഷ്യദൈവമാകുന്നു. എങ്കിലും ജീവിച്ചിരിക്കുന്ന മനുഷ്യദൈവങ്ങളെയാണ് നാം പൊതുവില്ആള്ദൈവം എന്ന ഓമനപ്പേരില്സംബോധന ചെയ്യുക. ഭൗതികമായ തെളിവുണ്ട്, ഭക്തരുടെ മുന്നില്പ്രത്യക്ഷപ്പെടുന്നു, അവരെ സാമ്പത്തികമായിപ്പോലും സഹായിക്കാന്സാധിക്കുന്നു തുടങ്ങിയ ഗുണങ്ങള്ആള്ദൈവഭക്തിയെ കൂടുതല്ആകര്ഷണീയമാക്കും. ആള്ദൈവങ്ങള്രണ്ടിനം: പിടിക്കപ്പെട്ടവരും പിടിക്കപ്പെടാത്തവരും. സമവാക്യത്തെ അസ്ഥിരപ്പെടുത്തി പിടിക്കപ്പെട്ടാലും പുനര്ജനിക്കുന്നവര്എന്നൊരു മൂന്നാം വിഭാഗം കൂടി ഉയര്ന്നു വരികയാണോ? തീര്ച്ചയായും അല്ല. മിക്കപ്പോഴും പിടിക്കപ്പെട്ടു എന്നത് കേവലമായ ഒരു ആഗ്രഹസങ്കല്പ്പമാണ്. യാഥാര്ത്ഥത്തില്അങ്ങനെയൊന്നും സംഭവിക്കുന്നില്ല. ഫലവത്താകാത്ത കീമോതെറാപ്പിയുടെ ചരിത്രമാണവിടെ പ്രസക്തമാകുന്നത്.

(2)
ആര്ആരെ പിടിച്ചു എന്നതാണ് പ്രസക്തമായ ചോദ്യം. ആള്ദൈവങ്ങള്മാധ്യമപ്രഭുക്കളെയും രാഷ്ട്രീയതമ്പുരാന്മാരെയും മൂടോടെ വിഴുങ്ങിയെങ്കില്ആരാണ് പിടിക്കപ്പെട്ടതെന്ന് വ്യക്തമാണ്. ആള്ദൈവം എന്ന അധോലോക മാഫിയയ്ക്കെതിരെ ജനം എന്തു ചെയ്യും? നിയമസഹായം തേടിയാല്ആള്ദൈവസേവ മാനവസേവയായി കാണുന്നവര്പോലീസ് സ്റ്റേഷനിലും കോടതിയിലും അക്രമാസക്തരായി പാഞ്ഞെത്തി തങ്ങളെ തിരിച്ചു പീഡിപ്പിക്കുന്നമെന്നവര്ഭയപ്പെടുന്നു. പക്ഷെ ഒന്നോര്ക്കുക, ആള്ദൈവങ്ങള്ഇക്കാലമത്രയും നമ്മുടെ കണ്മുന്നില്വളരുകയായിരുന്നു. സാമ്പത്തികനേട്ടവും സ്വാധീനവും അവര്ഒരു സുപ്രഭാതത്തില്ഉണ്ടാക്കിയെടുത്തതല്ല. മറിച്ച് ക്രമേണ, വ്യവസ്ഥാപിതമായി ആര്ജ്ജിച്ചതാണ്. അപ്പോഴൊക്കെ ഏവരും ഇവിടെയുണ്ടായിരുന്നു. ആള്ദൈവങ്ങള്അധികാരകേന്ദ്രങ്ങളെയും മാധ്യമങ്ങളെയും പര്ച്ചേസ് ചെയ്തുകൊണ്ടിരുന്നപ്പോള്നിങ്ങള്എന്തു ചെയ്യുകയായിരുന്നു എന്ന അസ്വസ്ഥജനകമായ ഒരു ചോദ്യമുണ്ട്. ആള്ദൈവസാമ്ര്യാജ്യങ്ങള്വളര്ന്ന് പന്തലിക്കാന്നിലമൊരുക്കുന്ന ഒരു സമൂഹത്തിന് പിന്നീട് അവരുടെ സഹജഗുണം കണ്ട് അമ്പരക്കാന്അവകാശമുണ്ടോ?

(3)
സ്വന്തം പെറ്റമ്മയെ അമ്മേ എന്നു വിളിക്കുന്നതുപോലും കുറച്ചിലായി കാണുന്നവര്വരെ നിതാന്തവും അവിരാമവുമായ ശൈശവം കടംകൊണ്ട് മതം പടച്ചുവിടുന്ന അമ്മപ്രതിമകളില്വികാരമൂര്ച്ഛയോടെ ഏങ്ങലടിച്ച് വിതുമ്പോള്അമ്മ എന്നത് മലയാളത്തിലെ ഏറ്റവും അപമാനവല്ക്കരിക്കപ്പെടുന്ന പദമായി മാറുകയാണ്. അമ്മ എന്ന മഹനീയ ആശയത്തിന്റെ ചരമക്കുറിപ്പെഴുതുന്ന ആസുരത സമൂഹത്തിന്റെ സര് നാഡികളിലും ത്രസിച്ചുനില്ക്കുന്നു. വളര്ച്ചയെത്തുന്നതോടെ മാതാവില്നിന്ന് ക്രമേണ വേര്പെട്ട് സ്വന്തംനിലയില്വളരുകയും സ്വതന്ത്രമായി ചിന്തിക്കുകയും ചെയ്യുകയെന്നത് ഏതൊരു മനുഷ്യന്റെയും വൈകാരികവും ബൗദ്ധികവുമായ വളര്ച്ചയുടെ അടയാളമാണ്. പല ജീവിവര്ഗ്ഗങ്ങളിലും വളര്ച്ചയെത്തിയ കുഞ്ഞുകളെ മാതാവ് മന:പൂര്വം വേര്പിരിക്കുന്നതും ഇതേ ലക്ഷ്യമിട്ടാവണം.

(4)
ശമനമില്ലാത്ത ഭൗതികാസക്തിയും ആത്മവിശ്വാസമില്ലായ്മയും അന്ധതയും സമം ചാലിക്കപ്പെടുമ്പോള്വയോവൃദ്ധര്മക്കളുടെ പ്രായമുളളവരില്അഭയം കണ്ടെത്തിയതായി പ്രഖ്യാപിച്ച് സ്വയം അഭിമാനിക്കുന്നു. എല്ലാവരെയും രക്ഷിക്കാന്ചിലര്അവതരിച്ചിട്ടുണ്ടെന്ന വാര്ത്തയാണ് ഇക്കൂട്ടരെ വല്ലാതെ ഇക്കിളി കൊള്ളിക്കുന്നത്. ഇത്തരം വികാരജന്മങ്ങള്വളരെ അനായാസം സ്പര്ശചികിത്സയില്ജീവിതത്തിന്റെ സമ്പൂര്ണ്ണമായ അര്ത്ഥം കണ്ടെത്തിക്കളയും! വിയര്ക്കുകയും വിസര്ജ്ജിക്കുകയും ചെയ്യുന്ന, രോഗവും ചപലതകളും നിരന്തരം പ്രകടമാക്കുന്ന, ഒരു ശരാശരി മനുഷ്യനിലും താണ ബുദ്ധിശക്തിയും ജ്ഞാനതലവും മറവില്ലാതെ പ്രകടമാക്കുന്ന മറ്റൊരു മനുഷ്യജന്മമാണ് തന്റെ ജീവിതത്തിന്റെ അര്ത്ഥം നിര്വചിക്കുന്നതെന്ന് വിശ്വസിക്കുന്ന ഒരാള്സത്യത്തില്സഹജീവികളുടെ കലര്പ്പില്ലാത്ത സഹതാപമര്ഹിക്കുന്നു.

(5)
ഓരോ ദിവസവും മുട്ട വിരിഞ്ഞ് പുറത്തിറങ്ങുന്ന ആള്ദൈവങ്ങള്ക്കെതിരെ എന്തുചെയ്യുന്നു എന്ന ചോദ്യവും ബാക്കിയുണ്ട്. ചിലതൊക്കെ തുടക്കത്തില്സ്വയം നശിക്കുന്നുണ്ടെങ്കിലും പലതും വളര്ന്ന് കരിമൂര്ഖനാകുന്നതിന് തടസ്സമില്ല. അറിയുക, ആള്ദൈവങ്ങള്നശിച്ചിട്ടുണ്ടെങ്കില്അതെല്ലാം ആത്മഹത്യകളായിരുന്നു. ബുദ്ധിശൂന്യമായ പ്രവര്ത്തികളിലൂടെ അവരൊക്കെ സ്വയം കുഴിച്ചു മൂടുകയായിരുന്നു. ആള്ദൈവങ്ങളെ പ്രതിരോധിക്കാനോ നശിപ്പിക്കാനോ ഉള്ള ശേഷി യുക്തിഹീനതയില്ആഴത്തില്അഭിരമിക്കുന്ന നമ്മുടെ സമൂഹത്തിനില്ല എന്നതാണ് യാഥാര്ത്ഥ്യം. വിത്തിറക്കാനും വളമിടാനും അനുമതി നല്കിയിട്ട് വളര്ന്ന് വടവൃക്ഷമാകുമ്പോള്ആസനംകൊണ്ട് തള്ളിയിട്ടു കളയാം എന്ന വ്യാമോഹം കേവലമായ അത്യാഗ്രഹം മാത്രമല്ലേ?

(6)
ദൈവജന്മങ്ങള്ക്കെതിരെ വ്യാപകവും വ്യവസ്ഥാപിതവുമായ പ്രചരണവും ബോധവല്ക്കരണവും സംഘടിപ്പിക്കുക എന്നത് ഒരു പരിഷ്കൃത സമൂഹം പുലര്ത്തേണ്ട ജാഗ്രതയുടെ ഭാഗമാണ്. അശാസ്ത്രീയവും യുക്തിഹീനവുമായ പ്രയാണരീതികള്നിരന്തരം ചോദ്യം ചെയ്യപ്പെടണം, തിരുത്തപ്പെടണം. നിര്ഭാഗ്യവശാല്കേരളത്തില്ഇന്ന് ശാസ്ത്രപ്രചാരകരും യുക്തിവാദികളും സ്വതന്ത്രചിന്തകരുമായ വളരെ കുറച്ച് ആള്ക്കാര്മാത്രമാണ് ഇത്തരം ആശയപ്രചരണത്തിലും പ്രതിരോധത്തിലും ഏര്പ്പെട്ടിരിക്കുന്നത്. മതം വലിച്ചെറിയുന്ന മാലിന്യങ്ങള്തൂത്തുമാറ്റേണ്ടത് ന്യൂനപക്ഷത്തിന്റെ ജോലിയാണെന്ന് ധരിച്ച് ജീവിക്കുകയും ആള്ദൈവങ്ങള്കെണികളില്പെടുമ്പോള്ആഘോഷപൂര്വം കൊട്ടിപ്പാടുകയും ചെയ്യുന്നവരാണ് ഭൂരിപക്ഷവും. വല പിഞ്ചുമ്പോള്ആള്ദൈവം കെണി പൊട്ടിച്ചെറിയുമെന്ന കാര്യം ഇവര്സൗകര്യപൂര്വം വിട്ടുകളയുകയും ചെയ്യും. നിതാന്തവും അനുസ്യൂതവുമായ ജാഗ്രതയില്ലാത്ത ഒരു സമൂഹത്തെ മൊത്തത്തില്പര്ച്ചേസ് ചെയ്യാമെന്ന് ആള്ദൈവങ്ങളോളം മനസ്സിലാക്കിയവര്വേറെയുണ്ടാകില്ല.

(7)
സമൂഹത്തിന്റെ ചിന്താരീതി ശാസ്ത്രീയമായി പരിഷ്ക്കരിച്ച് യുക്തിസഹമായ ഒരു ജീവിതവീക്ഷണം രൂപപ്പെടുത്താനും യത്നിക്കണമെന്ന് ഭരണഘടനയുടെ ആര്ട്ടിക്കിള്‍ 51 (എച്ച്) കൃത്യമായും ഓരോ പൗരനോടും ആവശ്യപ്പെടുന്നു. ആള്ദൈവങ്ങള്ക്ക് എതിരെയുള്ള ആരോപണങ്ങള്കാണുമ്പോള്മാത്രം അലമുറയിടുന്ന ശീലം ഉപേക്ഷിച്ച് പിടിക്കപ്പെട്ടവരും നിലനില്ക്കുന്നതുമായ സമാന ദൈവജന്മങ്ങളും പ്രസ്ഥാനങ്ങളും സമൂഹത്തെ ബാധിച്ചിരിക്കുന്ന മഹാര്ബുദങ്ങളാണെന്ന തിരിച്ചറിവ് സമൂഹത്തില്ജനിപ്പിക്കാനാണ് ശ്രമമുണ്ടാകേണ്ടണ്ടത്. ആള്ദൈവങ്ങളും വിശ്വാസപ്രസ്ഥാനങ്ങളും കഴുകിക്കളയേണ്ട മാലിന്യമാകുന്നു. അദ്ധ്വാനരഹിതമായും അന്യായമായും കുന്നുകൂട്ടുന്ന കള്ളപ്പണത്തില്നിന്നും ചാരിറ്റിയെന്ന പേരില്വലിച്ചെറിയുന്ന തുട്ടുകള്കണ്ട് കണ്ണു മഞ്ഞളിച്ച് കൂടിയ മാര്ക്കിടുന്ന സ്വഭാവം ഉപേക്ഷിക്കാന്പൊതുസമൂഹത്തെ പരിശീലിപ്പിക്കണം.

(8)
അറിയപ്പെടുന്ന ഒരാള്ദൈവത്തിന്റെ സന്തതസഹായിയായി രണ്ടു ദശകത്തോളം സേവനമനുഷ്ഠിച്ച ഒരു വിദേശവനിത എഴുതിയ പുസ്തകം((ഗെയില്ട്രേഡ്വെല്‍: വിശുദ്ധനരകം-മെമയിര്ഓഫ് ഓഫ് ഫേക് ഡിവോഷന്ആന്ഡ് പ്യൂര്മാഡ്നെസ്സ്/Holy Hell: A Memoir of Faith, Devotion, and Pure Madness by Gail Tredwell * also in the pix) ഇന്നലെ(19.2.14) സൈബര്ലോകത്ത് പ്രത്യക്ഷപ്പെട്ടു. വനിത എഴുതിയ കാര്യങ്ങളില്സത്യത്തില്ഒരു ശരാശരി മലയാളിക്ക് അറിയാവുന്നതില്കൂടുതല്എന്തെങ്കിലുമുണ്ടോ? ഇതിലും എത്രയോ ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്തൃശൂര്കാരനായ നാരായണന്കുട്ടിയുടേയും ബീഹാറിയായ സത്നാംസിംഗിന്റെയും ആശ്രമക്കൊലകളുടെ പശ്ചാത്തലത്തില്ശരാശരി മലയാളി തിരിച്ചറിഞ്ഞതാണ്! 51 വെട്ടുകളുടെ പിന്നിലെ നരാധമത്വം നിഷ്ക്കരുണം ചോദ്യം ചെയ്ത സമൂഹമന:സാക്ഷി സത്നാംസിംഗിന്റെ ശരീരത്തില്കാണപ്പെട്ട 107 മുറിവുകളുടെ കാരണമാരായാന്സൗകര്യപൂര്വം മറന്നു.

(9)
ഗെയില്ട്രേഡ്വേല്എന്ന വിദേശ വനിതയോട് സഹതപിക്കുന്നുവരുണ്ടാകാം. ആത്മീയത എന്ന അര്ത്ഥശൂന്യമായ കെണിയില്അടി തെറ്റിവീണ അവര്ഇതൊക്കെ അര്ഹിക്കുന്നുണ്ടെന്നും പറയുന്നവരുമുണ്ടായേക്കാം. പക്ഷെ ഒന്നോര്ക്കുക, കൊലപാതകങ്ങള്‍, കള്ളപ്പണം, ലഹരിയുടെ ഉപയോഗം, ലൈംഗികവൈകൃതങ്ങള്‍, കൂട്ടമാനഭംഗങ്ങള്‍, നിലയ്ക്കാത്ത പീഡനങ്ങള്തുടങ്ങിയവയുടെ സ്തോഭജനകമായ കഥകളും അനുഭവസാക്ഷ്യങ്ങളും പുറത്തേക്ക് വാരി വിതറാത്ത എത്ര ആള്ദൈവസാമ്രാജ്യങ്ങളുണ്ട്?! എല്ലായിടത്തും എല്ലാക്കാലത്തും ഇതൊക്കെ തന്നെ സംഭവിച്ചിട്ടുണ്ട്-ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും നവഭക്തജന്മങ്ങള്മതമുട്ട വിരിഞ്ഞ് വീണ്ടും പുറത്തുവരുന്നത് കാണുക. പു.. മുതല്വിപ്ളവപ്രസ്ഥാനങ്ങള്വരെ ആള്ദൈവ ലഹരിയില്ആഴ്ന്നിറങ്ങാനും വഞ്ചിക്കപ്പെടാന്തങ്ങള്ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് തിരിച്ചറിയുക. ആള്ദൈവമഹത്വത്തിന്റെ തനിനിറം മനസ്സിലാക്കാന്പലര്ക്കും വിശുദ്ധനരകം എന്ന പുസ്തകം വേണ്ടിവന്നു എന്നതില്എല്ലാമുണ്ട്.

(10)
ആള്ദൈവങ്ങളോടുള്ള സമൂഹത്തിന്റെ പൊതുനിലപാട് എത്ര വികലവും അപകടകരവുമാണെന്ന് ഇത് വെളിവാക്കുന്നു. പോലീസ്, കോടതി, അധികാരകേന്ദ്രം എന്നിവ മാത്രമല്ല ആള്ദൈവരക്ഷ ജീവിത്രവ്രതമാക്കിയിട്ടുള്ളത്. ഗെയിലിന്റെ പുസ്തകം സൈബര്ലോകത്ത് കത്തി പടര്ന്നതിന്റെ അടുത്ത ദിവസം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളൊക്കെ പ്രസ്തുതവാര്ത്ത മത്സരിച്ച് തമസ്ക്കരിക്കുക മാത്രമല്ല പ്രകീര്ത്തനസാഹിത്യവും ഫോട്ടോയും മുന്പേജില്തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്താണ് ജനത്തിന്റെ സാമാന്യബുദ്ധിയെ നിര്ദ്ദയമായി പരിഹസിച്ചത്. ആദ്യ ദിവസം പനിപിടിച്ച ചില ചാനലുകള്അവസരത്തിനൊത്തുയര്ന്നു. എന്തിനേറെ, വിപ്ളവപത്രം പോലും ഇതു സംബന്ധിച്ച വാര്ത്ത ഉള്പേജില്കൊടുത്തുകളഞ്ഞു! സ്വകാര്യവ്യക്തികള്‍, വനിതകള്‍, അധികാരികള്‍, അമേരിക്കന്സര്ക്കാര്‍....തുടങ്ങിയവര്ക്കെതിരെ വിരുദ്ധവാര്ത്ത കൊടുത്താല്പോലും ക്രോസ് ചെക്ക് ചെയ്ത് ആധികാരികത ഉറപ്പുവരുത്താന്താല്പര്യപ്പെടാത്തവര്ശ്രദ്ധാപൂര്വം സവിനയം ആശ്രമപ്രതികരണവും കൂട്ടിച്ചേര്ത്താണ് വാര്ത്താവഴിപാട് നടത്തി ആരതി ഉഴിഞ്ഞത്: അമ്മേ ലാല്സലാം, ദേവി ലാല്സലാം! അറിയുക, ഇത്തരം ആഭാസങ്ങളെ തളയ്ക്കാന്സമൂഹം കരുതിവെച്ച ചങ്ങലകള്ക്കെല്ലാം പേപിടിച്ചിരിക്കുന്നു. ഇതിലും വലിയൊരു ദുര്യോഗം ഒരു സമൂഹത്തിന് വരാനുണ്ടോ?!

(11)
ആള്ദൈവസംരക്ഷണസേന മാധ്യമപ്രവര്ത്തനം തുടങ്ങിക്കഴിഞ്ഞു. ഫേസ് ബുക്കിലും അവര്ആസൂത്രിതമായി എതിര്കഥകള്ഒഴുക്കിവിടും. അങ്ങനെ ആസൂത്രിതമായ ഒരു ബലാബലം സൃഷ്ടിച്ച് അവര്ലക്ഷ്യംനേടും. അതില്പ്പിന്നെ ആള്ദൈവത്തെ ഉലയ്ക്കണമെങ്കില്ഇതിലും വലിയ വാര്ത്തകള്വേണ്ടിവരും. വമ്പന്ആള്ദൈവങ്ങളെ ഒറ്റ വെട്ടിന് വീഴ്ത്താനാവില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. കൂറ്റന്സാമ്രാജ്യസ്ഥാപനങ്ങളാണവ. അവര്വലിച്ചെറിഞ്ഞ എല്ല് കടിച്ചുപിടിച്ചിരിക്കുന്നവര്ക്ക് മൗനം ഭജിക്കാനും സംരക്ഷണപ്രവര്ത്തനം നടത്താനും ബാധ്യതയുണ്ട്. ഒറ്റയടിക്ക്, ഒന്നൊന്നായി ആള്ദൈവങ്ങളെ നീക്കം ചെയ്യാനാവില്ല. ആള്ദൈവങ്ങള്അതിരില്ലാത്ത ആഭാസമാണെന്ന ബോധ്യം സമൂഹത്തില്ജനിപ്പിക്കാനുള്ള പ്രവര്ത്തനങ്ങളാണ് അനിവാര്യം. ഒപ്പം കിട്ടുന്ന അവസരങ്ങള്കൃത്യമായി ഉപയോഗപ്പെടുത്തുകയും. ഇടയ്ക്കുള്ള ഒച്ചവെക്കലുകള്മാത്രമായാല്അത് കുടുംബകലഹത്തിന്റെ ഭാഗമായുള്ളതാണെന്ന് കള്ളന് പെട്ടെന്ന് മനസ്സിലാകും. നിലയ്ക്കാത്ത പ്രതിരോധം മാത്രമാണ് ഇക്കാര്യത്തില്ഏക പോംവഴി.
— with Ajesh Anandan and 2 others.